എയര്‍ ഇന്ത്യയെ 68 വർഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിന് തിരികെ കിട്ടിയത്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.
2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയർ ഇന്ത്യയുടെ പ്രവർത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സർക്കാർ വഹിക്കുന്ന നഷ്ടമെന്നു മുൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഈയിടെ പറഞ്ഞിരുന്നു. ബാധ്യതകൾ ഏറ്റെടുത്തശേഷമാണ് കേന്ദ്രം സമ്പൂർണ ഓഹരിയും വിറ്റഴിക്കുന്നത്.
ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഓപ്പറേഷനുകൾ സ്വയം കൈകാര്യം ചെയ്യാനുള്ള എയർ ഇന്ത്യയുടെ അധികാരം പുനസ്ഥാപിച്ചുകൊണ്ട് യുഎസ് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 2019 ജൂലൈ മുതലാണ് എയര്‍ ഇന്ത്യക്ക് യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി.
മെയ് പകുതിയോടെ വിമാന സർവീസ് തുടങ്ങാനാകുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതീക്ഷ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയുടെ വില്‍പ്പന നടത്തുന്നത്. താല്‍പ്പര്യ പത്രം സമര്‍പ്പിക്കാന്‍ നിശ്ചയിച്ച അവസാനതിയതി ഇന്ന് (മാര്‍ച്ച് 17) അവസാനിച്ചെങ്കിലും ആരും വരാത്തതിനാല്‍ തീയതി നീട്ടുകയാണുണ്ടായത്.
മാർച്ച് 15 മുതൽ മാർച്ച് 25 വരെ റോമിലേക്കുള്ള (ഇറ്റലി) സർവീസുകൾ നിർത്തലാക്കുമ്പോൾ, ദക്ഷിണ കൊറിയയിലെ സിയോൾ, മിലാൻ (ഇറ്റലി), എന്നിവിടങ്ങളിലേക്കുള്ള സർവീസ് മാർച്ച് 14 നും മാർച്ച് 28 നും ഇടയിൽ നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.